കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീ യുടെ പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതി അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാർ (66 വയസ്സ്) നെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃതത്തിലുള്ള സംഘവും ചേർന്ന് പിടികൂടി.
25/11/25 തീയതി പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിൽ ഉള്ള അറബിയെ പരിചയപ്പെടുത്തി കൊടുക്കാമെന്നും, യുവതിക്കു അറബിയിൽ നിന്നും സ്വർണവും മറ്റും വാങ്ങി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിലമ്പൂരിൽ ഉള്ള ഒരു ലോഡ്ജിൽ എത്തിച്ചു പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, യുവതിയുടെ മൊബൈൽ ഫോണും 14500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ചതിക്കപ്പെട്ട് എന്ന് മനസ്സിലായ യുവതി പന്നിയങ്കര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ പോലീസ് സമനമായ അറബികല്യാണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെക്കുറിച്ചു സിസിടിവി പരിശോധിച്ചത്തിലും പ്രതി നിരവധി കേസിൽ ഉൾപ്പെട്ട അറബി അസൈനാർ ആണെന്ന് പോലീസിന് മനസ്സിലായി.തുടർന്ന് ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്നു നടത്തിയ അന്വേഷണത്തില്‍ കാസർകോട് മംഗലാപുരം ഭാഗത്ത് ഒളിവിൽ കഴിഞ്ഞു വരുന്നതായി വിവരം കിട്ടുകയും, തുടര്‍ന്ന് അവിടെ എത്തിയപ്പോള്‍ കാസർകോട് സ്വദേശി ആയ മറ്റൊരു യുവതിയെ പറ്റിക്കാൻ ശ്രമത്തിനിടയിൽ പിടികൂടുകയായിരുന്നു.

കോഴിക്കോട് കസബ, മഞ്ചേരി,കോട്ടക്കൽ, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനിൽ പ്രതിക്ക് സമാനമായ കേസുകൾ ഉണ്ട്. മലപ്പുറം ഉള്ള സ്ത്രീ യുടെ മകൾക്ക് അറബിയിൽ നിന്ന് സാമ്പത്തിക വാഗ്ദാനം ചെയ്ത് കുട്ടിയുടെ സ്വർണം ഊരി വാങ്ങി രക്ഷപ്പെട്ട കേസിൽ പ്രതിയായി ജയിലിൽ നിന്ന് ഇറങ്ങിയശേഷം ആണ് പ്രതി വീണ്ടും ഇത്തരത്തിൽ കുറ്റം ചെയ്തത്. പ്രതിയെ കാസർകോട് നിന്നും പന്നിയങ്കര സബ് ഇൻസ്‌പെക്ടർ മാരായ അമൽ ജോയ് , നിഖിൽ എസ് സി പി ഒ ദിലീപ് ടി പി ഫറോക്ക് എ സി പി സ്ക്വാഡ് അംഗങ്ങൾ ആയ അനൂജ് വളയനാട്, സുബീഷ് വേങ്ങേരി എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തു . കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *