പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ. പാർട്ടി ഘടകങ്ങൾ പിരിച്ചുവിട്ട മമതാ ബാനർജിയുടെ നടപടിക്ക് പിന്നാലെ ടിഎംസി പിളർപ്പിലേക്ക്. ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവാകും. അറുപത് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി പുറത്താക്കിയ ഋതബ്രത ബാനർജി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. മമതാ ബാനർജി ഉപദേഷ്ടാവായി തുടരണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടു. പാർട്ടിയുടെ പരാജയത്തിന് കാരണം അഭിഷേക് ബാനർജി എന്നും വിമർശനം.

ജാവേദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, ഷിയുലി സാഹ എന്നിവർ പ്രതിപക്ഷ ഉപ നേതാക്കളാകും. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടി നേതൃത്വം നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് വിമത എംഎൽഎ ആരോപിച്ചു. എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലുമായി രഹസ്യ യോഗങ്ങൾ നടക്കുന്നെന്നാണ് റിപ്പോർട്ട്. മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാനുള്ള നീക്കത്തിന് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നമാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം. ടിഎംസി മുതിർന്ന എംഎൽഎ ശോഭന്ദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്.

അതേസമയം തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയ്ക്ക് ഇഡി സമൻസ് നൽകി. ഈ മാസം പതിനഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടിലാണ് നടപടി. വീട്ടിലെത്തിയാണ് സമൻസ് നൽകിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *