ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ പ്രതികരണം ലോകം ആകാംഷയോടെ ഉറ്റുനോക്കുകയായിരുന്നു.

കളിയിലെ നല്ല നിമിഷങ്ങളെ കൂടെക്കൂട്ടാനാണ് ആഗ്രഹിക്കുന്നതെന്ന് മെസ്സി കുറിച്ചു. കളിയിലെ മുഹൂര്‍ത്തങ്ങളോരോന്നും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കും. ഈ രാജ്യം ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയും മനസിലുണ്ടാകും. നമ്മുടെ കഠിനാധ്വാനവും അര്‍പ്പണബോധവും നമ്മളെ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റി. അടുപ്പിച്ച് രണ്ട് ലോകകപ്പില്‍ നമ്മുക്ക് ഫൈനലിലെത്താന്‍ സാധിച്ചു. പിന്തുണ അറിയിച്ച് അയച്ച ഓരോ സന്ദേശത്തിനും ഓരോ നല്ല വാക്കിനും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി രേഖപ്പെടുത്തുന്നുവെന്നും ലോകകപ്പ് വിജയത്തിന് സ്‌പെയിനെ അഭിനന്ദിക്കുന്നുവെന്നും മെസ്സി കുറിച്ചു.

അതേസമയം ലോകകപ്പ് നേടി നാട്ടില്‍ തിരിച്ചെത്തിയ സ്‌പെയിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സ്പാനിഷ് രാജകുടുംബവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് 26 അംഗ ടീമിനെ സ്വീകരിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ മാഡ്രിഡിലൂടെയുള്ള പരേഡിനായി ടീം തുറന്ന ബസില്‍ കയറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മോണ്‍ക്ലോവ പാലസിന് സമീപത്തു നിന്ന് സിബല്‍സ് സ്‌ക്വയറിലേക്ക് ടീം യാത്ര ചെയ്തപ്പോള്‍ ആരാധകര്‍ അവരെ സ്വീകരിച്ചു. അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിന്‍ ജയിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *