സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുമായി ബന്ധപ്പെടാനുള്ള ശ്രമവും അവരെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് മഴ തുടരുന്നതിനാല്‍, രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കൂടുതല്‍ രക്ഷാസംഘങ്ങളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്തയ നിരീക്ഷിച്ചുവരികയാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ എല്ലാ സംവിധാനങ്ങളും ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *