പൊലീസ് തിരയുന്നതിനിടെ ക്രിമിനല്‍ക്കേസ് പ്രതി അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. അര്‍ജുന്‍ ആയങ്കി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായത് ഒരു മണിക്കൂർ മാത്രം. പിടിയിലായവർക്ക് അർജുൻ ആയെങ്കിയുമായുള്ള ബന്ധം സോഷ്യൽ മീഡിയ വഴിയാണ്. എവർഗ്രീൻ എന്ന റിഹാബിലിറ്റേഷൻ സെന്ററിനകത്തെ ക്യാന്റീനിൽ നിന്ന് ചായ കുടിച്ചു മടങ്ങി. അർജുൻ ആയെങ്കി എടപ്പാൾ വരെ എത്തിയ വാഹനം ഇപ്പോൾ കണ്ണൂരിലാണ്.
വാഹനങ്ങൾ മാറിയാണ് അർജുൻ സഞ്ചരിക്കുന്നത്. നാല് പേരാണ് അര്‍ജുനൊപ്പം ഉള്ളത്. ഇവരെ ചോദ്യം ചെയ്യാനായി ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എടപ്പാള്‍ വട്ടംകുളം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, ഫൈസല്‍, നൗഫല്‍, അഷ്‌കര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സംസ്ഥാന അതിർത്തി മേഖലകളിൽ അടക്കം ഊർജിത തിരച്ചിലാണ് പുരോഗമിക്കുന്നത്.
ഒളിവിലിരുന്നുള്ള അർജുൻ ആയങ്കിയുടെ സമൂഹമാധ്യമ പോസ്റ്റുകളും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് മറ്റാരെയെങ്കിലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.
