തിരുവനന്തപുരം: വിവാഹ ഓട്ടങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ വിളിക്കുന്നത് ട്രെന്‍ഡാകുന്നു. സാമ്പത്തികമായി വലിപ്പച്ചെറുപ്പമില്ലാതെ കെഎസ്ആര്‍ടിസി ബസുകളെ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച വിവാഹ ആവശ്യങ്ങള്‍ക്ക് ആനവണ്ടിയുടെ ബുക്കിങ് ഇരട്ടിയായതാതാണ് കണക്കുകള്‍. വരുമാന വര്‍ധനവ് ലക്ഷ്യമിട്ട് തുടങ്ങിയ പാക്കേജ് ട്രിപ്പുകള്‍ ആരംഭിച്ചതോടെയാണ് കല്യാണ ഓട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയത്.

കഴിഞ്ഞ ഏപ്രിലില്‍ 205 ബസുകള്‍ വിവാഹ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തപ്പോള്‍ ഇത്തവണ ഏപ്രിലില്‍ അത് 500ലധികമായി വര്‍ധിച്ചു. കഴിഞ്ഞ ഞായറാഴ്ച മാത്രം പത്തനംതിട്ട ജില്ലയില്‍ 17 ബസുകളാണ് ബുക്ക് ചെയ്തത്. ആലപ്പുഴയില്‍ അഞ്ച് ബസും സ്‌പെഷ്യല്‍ ഓട്ടത്തിനുപോയിട്ടുണ്ട്. ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെഎസ്ആര്‍ടിസി അധികവും ബുക്കിങ് വന്നിരിക്കുന്നത്.

ബസുകളില്‍ ഓഡിനറിയോടാണ് പൊതുജനങ്ങള്‍ക്ക് താത്പര്യം. ഇത്തരം ബസുകളാണ് കൂടുതലായും കല്യാണങ്ങളില്‍ സര്‍വീസ് നടത്തുന്നതും. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, ലോ ഫ്‌ളോര്‍ ബസുകളും വാടകയ്ക്ക് നല്‍കുന്നുണ്ട്. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരിച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപ മുതല്‍ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇരട്ടിത്തുക നല്‍കേണ്ട ഇടത്താണ് കെഎസ്ആര്‍ടിസി ഈ തുക വാങ്ങുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *