ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറില്‍ വെല്‍ബിന്‍ സാക്ഷിയായി ഒപ്പുവച്ചിരുന്നുവെന്നും ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്ത് കണ്ടെത്തി. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *