വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.

ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു നല്‍കുക. അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെ ഡി വാന്‍സ് വ്യക്തമാക്കി. ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെ ഇറാന്‍ പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം പേരും പിന്തുണച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ പരമോന്നത നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചുവെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയുമെന്നും, ലെബനോണില്‍ സൈനിക നടപടി തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഭീകര കരങ്ങള്‍ക്കെതിരായ പോരാട്ടം ഗസയിലും ലെബനോണിലും സിറിയയിലും യെമനിലും വെസ്റ്റ് ബാങ്കിലും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ലെബനോണില്‍ പോരാട്ടം ഇസ്രയേലും ഹിസ്ബുല്ലയും തുടരരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *